ഋതുമതിയായൊരു കൊന്നതൈ
മഞ്ഞളണിഞ്ഞു മൂവന്തിയില്‍
ദീര്‍ഘമായൊരു മഴ മാമ്പഴമെല്ലാം മണ്ണിലെറിഞ്ഞു
മല്ഗോവയുടെ കാംമ്പോരു കഷ്ണം
പതിയെ കണ്‍വാതിലുകളെ കൂമ്പിയടച്ചു
ത്വക്കിനെയാകെ ഇക്കിളിയാക്കും കിളിച്ചുന്ടന്റെ പുളി
ചുണ്ടിനു പല പല രൂപം നല്‍കി
മൂവാണ്ടന്റെ മധുരവും മണവും
മനസ്സില്‍ മോഹിനിയാട്ടം ആടി
കടുമാങ്ങ തന്‍ തോല്‍ നീക്കി അണ്ടി തിരയുമ്പോള്‍
അകതാരിലൊരു തോണി തീരം തേടി
ഗോമാങ്ങ തന്‍ മാദകമൂറും മഞ്ഞ
സാത്വിക മാനസഭാവം തെളിച്ചു
പിന്നൊരു മുട്ടിക്കുടിയനെ ഈമ്പി കുടിക്കുമ്പോള്‍
പൊയ്പ്പോയ കുട്ടിത്തം പിന്നെയുമെന്നെ തേടി വന്നു
നാവിന്‍ രുചിയുടെ വര്‍ണ്ണരഥതിലങ്ങനെ
മഴയെ അറിഞ്ഞറിഞ്ഞ് മേഘതിലലയുമ്പോള്‍
ഒഴുകി നടക്കാന്‍ മാധ്യമമില്ലാതാക്കി
കാര്‍മേഘങ്ങള്‍ കരികാട്ടില്‍ ഒളിച്ചു
മാങ്ങകള്‍ രുചിക്കാതെ വയ്യെനിക്കിന്നിവ
അത്രമേല്‍ ശീലമായ് ദേഹത്തിനും മനസ്സിനും
മേഘവും മഴയും മാങ്ങ തന്‍ മധുരവും
എന്നെ കൊതിപ്പിച് അടുത്ത ഋതു വരെ
കാത്തിരിപ്പു.....